Tuesday, April 28, 2015

ഗേ-ലെസ്ബിയന്‍ രാഷ്ട്രീയത്തെ കുറിച്ച് സീതാറാം യെച്ചൂരി

ചോദ്യം: എന്തുകൊണ്ട് പാര്‍ടിക്ക് ഫെമിനിസ്റ്റ് മുന്നേറ്റം പോലുള്ള സമരവുമായി ബന്ധപ്പെടാനാകാതെ പോകുന്നു? ഗേ-ലെസ്ബിയന്‍ രാഷ്ട്രീയം പോലുള്ള ഒരു സാമൂഹിക മുന്നേറ്റത്തെ സംബന്ധിച്ച് പാര്‍ടിക്ക് എന്തെങ്കിലും വ്യക്തമായ നയങ്ങളുണ്ടോ? നവ-ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി പാര്‍ട്ടി എന്തേ അകന്നു നില്‍ക്കുന്നു?
യെച്ചൂരി: നവ-ഇടതുപക്ഷ പ്രസ്ഥാനമെന്നു ഞാനവരെ വിളിക്കില്ല. ചില പ്രശ്നങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന നവ-ശക്തികളെന്നോ നവ-സംഘങ്ങളെന്നോ മാത്രമേ അവയെ പറയാനാകൂ. അവരുമായി നമുക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായി വരും. ഇന്ത്യയില്‍ നാം രണ്ടു പോര്‍മുഖങ്ങളില്‍ ആയാണ് നാം വര്‍ഗസമരം നിലനിറുത്തിക്കൊണ്ട് പോരുന്നത്. അതിലൊന്ന് സാമ്പത്തിക ചൂഷണത്തിനെതിരെയുള്ളതും രണ്ടാമത്തേത് സാമൂഹിക പീഡനങ്ങള്‍ക്ക് വിരുദ്ധമായതുമാണ്. സാമൂഹിക അടിച്ചമര്‍ത്തലുകളില്‍ ജാതീയവും ലിംഗപരവും ആയ പ്രശ്നങ്ങളും ആദിവാസി പ്രശ്നങ്ങളും എല്ലാം ഉള്‍പ്പെടും. ഈ രണ്ടു പോര്‍മുഖങ്ങളിലും ഒരേ സമയം പോരടിക്കുകയും അവയെ ബൃഹത്തായ ഒരു വര്‍ഗ സമരത്തിന്‍റെ ഭൂമികയിലേക്ക് കൂട്ടിയിണക്കുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ നാം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയില്ല. പാര്‍ടി അതില്‍ വ്യാപൃതമാണ്.
-------------------------------------------
മാതൃഭൂമി ആഴ്ചപ്പതിപ്പ്

No comments: