Saturday, March 27, 2010

എം.എഫ്.ഹുസൈന്‍ ദോഹയില്‍ തന്നെ കഴിഞ്ഞാല്‍ എന്താണ് കുഴപ്പം?

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നുയര്‍ന്ന ചൊദ്യമാണിത്.
വാര്‍ത്ത ഇങ്ങനെ: വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈനെതിരെ നിലനില്‍ക്കുന്ന 900^ഓളം ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിന് സാഹചര്യമൊരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന ഹരജി ഫയലില്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സ്വകാര്യ വ്യക്തികള്‍ നല്‍കിയിട്ടുള്ള കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരിച്ചു.

ജമ്മുകശ്മീരിലെ പാന്തേഴ്സ് പാര്‍ട്ടി നേതാവ് ഭീംസിംഗാണ് എം.എഫ് ഹുസൈന്റെ മൌലികാവകാശ ലംഘനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇപ്പോള്‍ ദോഹയിലാണ് ഹുസൈന്‍ കഴിയുന്നതെങ്കില്‍, അതില്‍ എന്താണ് കുഴപ്പമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. പ്രധാനമന്ത്രിക്കോ കോടതികള്‍ക്കോ ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഒരാള്‍ ദോഹയില്‍ കഴിയാന്‍ തീരുമാനിച്ചാല്‍ പ്രധാനമന്ത്രിക്ക് എന്തുചെയ്യാന്‍ സാധിക്കും? അവരൊക്കെ വിശ്വപൌരന്മാരാണ്. ലോകത്തെവിടെയും അവര്‍ക്ക് കഴിയാം. പരാതിയിലെ ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരനോട് ഹരജി പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണമുയര്‍ത്തി ശിവസേനയും മറ്റും വേട്ടയാടിയതിനൊടുവില്‍ നാലു വര്‍ഷം മുമ്പാണ് ഹുസൈന്‍ ഇന്ത്യ വിട്ടത്. അടുത്തയിലെ 95^കാരനായ അദ്ദേഹം ഖത്തര്‍ പൌരത്വം സ്വീകരിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചേല്‍പിച്ചിരുന്നു. സുപ്രീം കോടതിയില്‍ നിന്നുയര്‍ന്ന ചോദ്യം ഇന്നത്തെ ഇന്ത്യയുടെ പൊതുബോധത്തെ (commonsense) വെളിപ്പെടുത്തുന്നു.

2 comments:

Joker said...

“താടി നീട്ടിയാല്‍ താലിബാനാകും

മേല്‍ ജാതിക്കാരന്‍ താഴ്ജാതിക്കാരനെ കൊന്നതിന് മേല്‍ജാതിക്കാരന്റെ മാനസികാവസ്ഥയും മനസ്സിലാക്കണം.

പോലീസിനെതിരെ കേസസ്ന്വേഷണം നടത്തിയാല്‍ വീര്യം ചോരും

പര്‍ദ്ദയിട്ട പെണ്ണുങ്ങള്‍ വോട്ട് ചെയ്യേണ്ട

ലൌ ജിഹാദ് ഉള്ളത് കൊണ്ട് മത പരിവര്‍ത്തന നിരോധനം കൊണ്ടുവരണം.“

എന്നിങ്ങനെയുള്ള കോടതി നിരീക്ഷണങ്ങള്‍ ഒക്കെ ഇതിനകം വന്നു കഴിഞ്ഞൂ. അത്രത്തോളം ഒന്നും വരില്ല, ഇത് എന്നാണ് തോന്നുന്നത്.

ഓ.ടോ : .....ദോഹയില്‍ “തനെ“ എന്നല്ല തന്നെ എന്നാണ്. തിരുത്തും എന്ന് കരുതുന്നു.

കുരുത്തം കെട്ടവന്‍ said...

ചേരി ചേരാ രാജ്യമായിരുന്ന ഇന്ത്യ എന്നോ അതല്ലാതായി. അതുപോലെ "മതേതര" രാജ്യം എന്നതും കാലക്രമേണ ഇല്ലാതായികൊണ്ടിരിക്കുന്നതിണ്റ്റെ തെളിവുകളാണു ഇതൊക്കെ. സുപ്രീകോടതി തന്നെ "ആധുനിക നീറോ" എന്നു വിളിച്ച മോഡിയുടെ കൂടെ വേദിപങ്കിടാനും കൂട്ട്കൂടാനും അമിതാഭിനോ ജസ്റ്റിസ്‌ ബാലക്രിഷ്ണനോ ഒരു വിഷമവും തോന്നുന്നില്ല എന്നത്‌ പതനത്തിണ്റ്റെ ആഴം വ്യക്തമാക്കുന്നു. വീരപ്പന്‍ ജീവിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ ധാരാ സിംഗോ, ഗോദ്സെയുടെകൂടെയോ ഇവരൊക്കെ ചങ്ങാത്തം കൂടുകയും വേദി പങ്കിടുകയും മൊക്കെ ചെയ്യുമോ? ഇന്ത്യയെ "ആരെങ്കിലും" രക്ഷിക്കട്ടെ!